Monday 21 October 2013

മുഖം


അമ്മയ്ക്ക് മുന്നില്‍ ഒരു മുഖം ....
അച്ഛന് മുന്നില്‍ വേറൊരു മുഖം ....
പെങ്ങള്‍ക്ക് മുന്നില്‍ വേറൊരു മുഖം ....
കൂട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം .....
കാമുകിക്ക് മുന്നില്‍ വേറൊരു മുഖം .....
കുടുംബക്കാര്‍ക്ക്‌ മുന്നില്‍ വെരോരോ മുഖം ....
പരിചയക്കാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ....
നാട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ....

ഈ ലോകത്ത് ജീവിക്കാന്‍ പല പല മുഖങ്ങള്‍ സ്വീകരിക്കേണ്ടി വരുന്ന പലരിലും ഒരുവന്‍ ഈ ഞാന്‍ ...... !!

Friday 20 September 2013

ഒരു വ്യത്യസ്ത ചിന്ത


ഡിഗ്രീയൊക്കെ കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരാഗ്രഹം ഉണ്ടായിരുന്നു ..., വേഗം ഒരു ജോലി വാങ്ങണം ..., എന്നിട്ടൊരു സുന്ദരിയെ കല്യാണം കഴിക്കണം ..., ഒന്ന് രണ്ടു പിള്ളേരൊക്കെ ആയി സുഖമായി ജീവിക്കണം എന്നൊക്കെ .... :)

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ആഗ്രഹങ്ങള്‍ പതിയെ പതിയെ പടിയിറങ്ങി തുടങ്ങി .... :(

എത്ര ടെസ്റ്റ്‌ എഴുതിയിട്ടും psc 'ക്ക് നമ്മളെ വേണ്ട.... അതോടെ ജോലി അത്ര പെട്ടന്നൊന്നും കിട്ടില്ല എന്ന് മനസ്സിലായി തുടങ്ങി ...... :)

പിന്നെയാ ആലോചിച്ചത് ... പെണ്ണ് കെട്ടുന്നത് മഹാ മെനക്കെട്ട പരുപാടിയല്ലേ എന്ന് ...
സമയത്തും കാലത്തും വീട്ടില്‍ കയറണം ....
അവള്‍ക്കു ആഴ്ചയില്‍ ഒരു ദിവസം സിനിമയ്ക്ക്‌ പോകണം .... രണ്ടു ജോഡി ചുരിദാര്‍ ... ചെരുപ്പ് ... കോപ്പ് .. ചപ്പും ചവറും എല്ലാം വാങ്ങണം...

ഇനി പിള്ളേര്‍ ആയാല്‍ അതിലും വലിയ മെനക്കെട് ...
പ്രസവചിലവ് ഒരു ഒന്ന് ഒന്നര ലെക്ഷം പൊടിക്കും .... സിസേറിയന്‍ ആണേല്‍ പിന്നെ ഉള്ള വീടിന്റെ ആധാരം പണയം വയ്ക്കാന്‍ സ്ഥലം കണ്ടുപിടിക്കണം ....

ഘീ ..ഘീ ... എന്നും പറഞ്ഞു രാത്രി മുഴുവന്‍ കരച്ചിലും പിടിച്ചിലും ....
ജലദോഷമോ ... പനിയോ വന്നാല്‍ .. പാതിരാത്രി ആശുപത്രി നോക്കി ഓടണം ...

പെണ്‍കൊച്ചു ആണേല്‍ ... ആ ജനന സമയം മുതല്‍ സ്ത്രീധനം കൊടുക്കാന്‍ പൈസ ഒപ്പിക്കാനുള്ള ശ്രമം ആരംഭിക്കണം .... :o
പയ്യന്‍ ആണേല്‍ അങ്ങനൊന്നും പേടിക്കണ്ട .... :)

പിള്ളേര്‍ ഒന്ന് വളര്‍ന്നാല്‍ ...
വഴിയിലൂടെ പോകുമ്പോള്‍ എന്ത് കണ്ടാലും എനിക്കത് വേണം ... എനിക്കിത് വേണം ..". എന്നൊക്കെ പറഞ്ഞു കരയുമ്പോള്‍ കയ്യില്‍ പൈസ ഇല്ലേല്‍ നമ്മള്‍ ആകെ വിയര്‍ക്കും .... :p

ചെക്കന്‍ വളര്‍ന്നു ലോക പരിചയം വന്നാല്‍ സമയാ സമയം അവനെ വീട്ടില്‍ കയറ്റാന്‍ അടുത്ത പാട്പെടല്‍ .... അവന്റെ കൂട്ടുകെട്ട് ശെരിയാണോ ... അവര്‍ പഠിക്കുന്നോ എന്നൊക്കെ നോക്കണം ... എത്ര എത്ര ഉപദേശം കൊടുക്കണം ....
പിന്നെ എന്നെപ്പോലെ ആകാതെ നോക്കണം,,,!! :D

ഇപ്പോഴത്തെ അവസ്ഥ കാരണം പെണ്‍മക്കളെ സമൂഹത്തിനു മുന്നിലേക്ക്‌ നടത്തിക്കൊണ്ടു പോകുവാന്‍ പേടിക്കണം .... :'(
അവളുടെ സുരക്ഷ ..... നല്ലൊരു കരങ്ങളില്‍ എത്തിക്കുംവരെ തീ തിന്നേണ്ടി വരും ... :(

എല്ലാം കൂടി ആലോചിച്ചപ്പോള്‍ കല്യാണം കഴിക്കണ്ട എന്ന തീരുമാനമാണ് നല്ലതെന്ന് തോന്നി.... :)

അതാകുമ്പോള്‍ ഭാര്യയെ പേടിക്കണ്ട .... സമൂഹത്തെ പേടിക്കണ്ട ..... നമുക്ക് ഫ്രീ ആയി അടിച്ചുപൊളിച്ചു ചുറ്റി കറങ്ങി തെണ്ടിതിരിഞ്ഞു നടക്കാം......

എന്താ അതല്ലേ അതിന്റെ ശെരി ....??

Saturday 20 July 2013

രേക്തത്തിന്റെ വില

കഴിഞ്ഞ രാത്രിയിൽ ഒരു സുഹൃത്തിന്റെ ഫോൺ വിളിയിൽ നിന്ന് കേട്ടത്‌ അവന്റെ അമ്മയ്ക്ക്‌ സുഖമില്ലെന്നും പെട്ടന്ന് ആശുപത്രിയിലേക്ക്‌ ചെല്ലണമെന്നുമാണു..... 

സമയം പുലർച്ചേ ആകുന്നുണ്ടായിരുന്നു...

ഞാന്‍ കുളിച്ചു റെഡി ആയി ബൈക്കില്‍ ആശുപത്രിയില്‍ എത്തി

എന്നെയും കാത്ത് അവന്‍ ആശുപത്രിയുടെ മുന്നില്‍ നില്‍പ്പുണ്ടായിരുന്നു .....

അമ്മ ഒബ്സർവ്വേഷനിലാണു.... 

ഞാൻ അൽപം ദൂരേക്ക്‌ മാറി നിന്നു....

ഏതോ രോഗിക്ക്‌ രക്തം കൊടുത്ത്‌ പുറത്തിറങ്ങി അയാൾ ബന്ധുവിനോട്‌ പറയുന്നു....

"സർ... ഇരുന്നുർ രൂപ വേണം....

"ഇരുന്നുറോ..?? പറ്റില്ല..... നുറു വേണമെങ്കിൽ തരാം..

"പറ്റില്ല സാർ... ഇരുന്നുർ വേണം....

രക്തത്തിനു വില പേശുന്ന അയാളോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി.... 
കള്ളുകുടിക്കാനാവാം.... 
ഇതിനു മുൻപും ഞാൻ ഇതുപോലെയുള്ള മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്‌.. 

നിസഹായതയ്ക്ക്‌ മുന്നിൽ നിന്ന് ചോരയ്ക്ക്‌ വില പറയും....

ബന്ധു വാശി അവസാനിപ്പിച്ച്‌ ഇരുന്നുറു രൂപ അയാളുടെ കയ്യിൽ വെച്ച്‌ കൊടുത്തു..... 

സന്തോഷപൂർവ്വം അയാൾ എന്നെയും നോക്കി ചിരിച്ചു ...

എനിക്ക്‌ ചിരിക്കാൻ കഴിഞ്ഞില്ല.. മാത്രമല്ല.... അപരിചിതനായ അയാളോട്‌ എനിക്ക്‌ അതിനോടകം വെറുപ്പും തോന്നിയിരുന്നു...

അയാൾ മുന്നിലേക്ക്‌ നടന്ന് ചെന്ന് കസേരയിൽ ഇരിക്കുന്ന മൂന്ന് കുട്ടികളെ കയ്യാട്ടി വിളിച്ചു.....

"വാ മക്കളെ......

"അച്ഛാഛ... എന്ന് വിളിച്ച്‌ കുഞ്ഞുങ്ങൾ ഓടി ചെന്നു...

"വാ... എന്തേലും വാങ്ങിച്ച്‌ തരാട്ടാ....

ദൂരെ വെളിച്ചം കാണുന്ന തട്ടുകട..... അയാൾ കുഞ്ഞുങ്ങളെയും കൂട്ടി നടന്ന് തുടങ്ങുമ്പോ എന്റെ നേരേ തിരിഞ്ഞു പറഞ്ഞു...

"വേറെ വഴിയില്ല... ഇതുങ്ങളുടെ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി സാറെ......
ഒരാഴ്ചയായിട്ടാണേൽ മഴയായ്തോണ്ട്‌ പണിയുമില്ല... നമ്മുടെ കാര്യം പോട്ടേ... കുഞ്ഞുങ്ങളല്ലേ... അവർക്ക്‌ വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"

അയാൾ നടന്ന് അകലുമ്പോൾ മഴ ചാറി തുടങ്ങി....

*****************************************

നമ്മൾ അറിയാതെ പോകുന്ന... നമ്മുടെകാഴ്ചകൾക്കും അപ്പുറം എത്ര ജീവിതങ്ങൾ...

ശരി എല്ലായ്പ്പോഴും ശരിയുമല്ല....

തെറ്റ്‌ എല്ലാകാലവും തെറ്റായിരിക്കുകയുമില്ല....!!
******************************************

Thursday 6 June 2013

പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.....

പെണ്ണ് കണ്ടു പോയ ചെക്കന്‍റെ വീട്ടീന്നാ ഫോണ്‍.,.
അവള്‍ അച്ഛന്‍റെ അടുത്ത് പോയി നിന്ന് ചെവിയോര്‍ത്തു.

"പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.., ഒരു ഇരുപത് ലക്ഷം എങ്കിലും കിട്ടണം."

അച്ഛന്‍റെ മുഖത്ത് പടരുന്ന നിരാശ കണ്ട് അവള്‍ ഫോണ്‍ വാങ്ങി വളരെ സൌമ്യമായി പറഞ്ഞു,

"എന്‍റെ ഇത്രകാലത്തെ ജീവിത-വിദ്യാഭ്യ ­ാസചെലവ് അച്ഛന് ഏതാണ്ട് അന്‍പത് ലക്ഷത്തോളം വരും... നിങ്ങള്‍ അത് അച്ഛന് കൊടുക്കൂ എന്നിട്ട് എന്നെ വാങ്ങിക്കൊണ്ടു പോകൂ...
നിങ്ങളുടെ മകളെ വളര്‍ത്തിയ കണക്കും എഴുതി വെയ്ക്കൂ.., അവളെ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ ­ഇതാണ് അവളുടെ വില എന്നും പറയണം...
അതല്ലേ ശരി, അങ്ങോട്ട്‌ കാശ് കൊടുത്തു വില്‍ക്കാന്‍ തത്കാലം ഞാന്‍ ഒരു കീറാമുട്ടി ആയിട്ടില്ല... അതായി കഴിഞ്ഞാല്‍ ശ്രമിക്കാം അങ്ങോട്ട്‌ കാശുകൊടുത്തു എനിക്കൊരു ഉടമസ്ഥനെ കണ്ടെത്താന്‍...,".

അച്ഛനില്‍ നിന്നും ഭര്‍ത്താവിലേക്ക ­് പവനും പണവും കൊടുത്ത് ഉടമസ്ഥ സ്ഥാനം കൈ മാറുന്നത് മാത്രമല്ല ജീവിത ലക്‌ഷ്യം എന്നത് മനസ്സിലാക്കും എന്ന്വെ വെറുതേ പ്രതീക്ഷിക്കാം...

പെണ്ണെന്ന വര്‍ഗ്ഗം എന്നെങ്കിലും പുരുഷന്‍റെ ഉടമസ്ഥതയില്‍ അല്ലാത്ത ജീവിതത്തിനു തയ്യാറാവും എന്നും അതിനു വേണ്ടി ശബ്ദം ഉയര്‍ത്തും എന്നും പ്രതീക്ഷിക്കാം..

Tuesday 4 June 2013

ഈ കാലത്തെ ഭാര്യ പറയും ഭര്‍ത്താവ് അത്ര പോര എന്ന് .....!!!

ഭാര്യ : ചേട്ടാ ഞാന് എന്റെ മുടി ബോബ് കട്ട് ചെയ്തോട്ടെ ?

ഭര്ത്താവ് : നിനക്ക് വേണമെങ്കില് അങ്ങനെ ചെയ്തോളൂ പ്രിയേ....

ഭാര്യ : ഞാന് നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്...?

ഭര്ത്താവ് : അല്ല, നിനക്ക് അത് അത്ര ഇഷ്ടമാണേല് കട്ട് ചെയ്തോളൂ..

ഭാര്യ : പക്ഷേ എനിക്ക് അതല്ല അറിയേണ്ടത്, നിങ്ങളുടെ അഭിപ്രായമാണ്.

ഭര്ത്താവ് : ശരി അങ്ങനെയെങ്കില് കട്ട് ചെയ്തോളൂ....

ഭാര്യ :അപ്പോ ചേട്ടന് പറയുന്നത് കട്ട് ചെയ്താല് ഞാന് കുറച്ചു കൂടി സുന്ദരിയാവും എന്നാണോ ?

ഭര്ത്താവ് : അതെ

ഭാര്യ : പക്ഷേ ഞാന് വിചാരിക്കുന്നത് ­ എനിക്ക് നീളന്മുടി തന്നെയാണ് ഭംഗി എന്നാണ്..

ഭര്ത്താവ് : ആ അങ്ങനെങ്കില് കട്ട് ചെയ്യണ്ട..

ഭാര്യ : അപ്പോ ചേട്ടന് തന്നെയല്ലേ കട്ട് ചെയ്യാന് പറഞ്ഞത്...

ഭര്ത്താവ് : അത് നീ അഭിപ്രായം ചോദിച്ചതു കൊണ്ടല്ലേ...

ഭാര്യ : അപ്പോ ചേട്ടന് സ്വന്തമായി അഭിപ്രായമൊന്നു ­മില്ലേ...?

ഭര്ത്താവ് : ഹോ പണ്ടാരം.....! നീ പോയി മുടിക്ക് പകരം തല തന്നെ വെട്ടിക്കോ, തീരട്ടെ പ്രശ്നം...!

രാജഭരണം vs ജനാധിപത്യ ഭരണം

* രാജ ഭരണം *--------------

<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

രാജാവ് :"ആ കല്ല്‌ എടുത്തു മാറ്റു"

ഭൃത്യൻ :"അടിയൻ, ഇതാ മാറ്റി കഴിഞ്ഞു"

>> അവസാനിച്ചു.
______________________________

* ജനാധിപത്യം *
--------------


<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

¤ നേതാവ് :"ഞങ്ങൾ പ്രശ്നം പഠിക്കും."

(ആറു മാസം കഴിഞ്ഞ്..)

¤ നേതാവ് :"ഞങ്ങൾ ഈ കല്ല്‌ മാറ്റാൻ തീരുമാനിച്ചിരിക ­ ­ ­ -്കുന്നു"

¤ ജനങ്ങൾക്കിടയിൽ രണ്ടു അഭിപ്രായം. ഫേസ് ബുക്കിൽ, പത്രത്തിൽ, വാർത്തകളിൽ.

¤ കല്ല്‌ എടുത്തു മാറ്റുന്നത് കൊണ്ട് നേതാവിന് എന്തോ ലാഭം ഉണ്ടെന്നു പരക്കെ സംശയം.

¤ പ്രതി പക്ഷം സംശയിക്കുന്നവർക ­ ­ ­ -്കൊപ്പം.

¤ കല്ലിന്റെ ചരിത്രം..വൈകീട് ­ ­ ­ -ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ ഡോക്യുമെന്ററി പ്രദര്ശനം.

¤ "മാറ്റണോ നമുക്ക് ഈ കല്ല്‌.."? ഇന്ത്യ വിഷനിൽ രാത്രി 8 മണിക്ക് ചര്ച്ച."

>> തുടരും....

______________________________

Sunday 19 May 2013

You Have a New message !!


ബോറടിച്ചു ...

മൊബൈല്‍ എടുത്തു ....

fb എടുത്തു ...
online=83

പെണ്പിള്ളേരുടെ പ്രൊഫൈല്‍ തപ്പിപ്പിടിച്ചു മെസ്സേജ് അയച്ചു ,,,,,

refresh ചെയ്തു ....

message(1)

wonderadichu
അപ്പോഴേക്കും ഒരു കാള്‍ വന്നു ....

customer care ആയിരുന്നു !!!
ചീത്ത വിളിച്ചുകൊണ്ടു cut ചെയ്തു .....

browser തുറന്നു ...

അയ്യോ നാശം ... ചാര്‍ജ് തീര്‍ന്നു ....

ചാര്‍ജ് കുത്തി വച്ച് പിന്നേം fb
തുറന്നു ...

network പോയി നാശം switch off ആയി ...

പിന്നേം ഓണ്‍ ആക്കി ...

browser എടുത്തു ..

message കണ്ട് കണ്ണ് നിറഞ്ഞു ...

പൊട്ടിയ ഹൃതയത്തോടെ ഞാനത് വായിച്ചു . ...
.
. .
.
.
"plz like ma profile pic aliya"

കൊല്ലടാ ആ പട്ടിയെ .....

വിചിത്രമീ ജീവിതം ...





പഠിപ്പ് തേടി
പ്രൈവറ്റിലേക്ക് !
ജോലി തേടി
സർക്കാരിലേക്ക് !
എന്നീട്ടോ
ലോങ്ങ്‌ ലീവെടുത്ത്
ഗൾഫിലേക്കും !
അവസാനം മരണം തേടി നാട്ടിലേക്കും...!
വിചിത്രമീ ജീവിതം ..!

Friday 17 May 2013

ലൈന്‍ അടിക്കുന്നവര്‍ എന്താണ് മണിക്കൂറുകള്‍ സംസാരിക്കുന്നത് .....

പല ആള്‍ക്കാര്‍ക്കു ­ം ഉള്ള ഒരു സംശയം ആണ്
ഈ ലൈനടിക്കുന്നവര് ­ തമ്മില്‍ എന്താണ് ഈ മണിക്കൂറുകളോളം സംസാരിച്ച് കൊണ്ടിരിക്കുന്ന ­തെന്ന്?
കമിതാക്കള്‍ രണ്ട് പേരും ഒരേ കണക്ഷന്‍ എടുത്ത് അണ്‍ ലിമിറ്റഡ് ടോക് ടൈം ഉള്ള ഓഫറൊക്കെ
ആക്ടീവ് ചെയ്യുന്നത് എന്തിനാനെന്നൊക് ­കെ ഉള്ള സംശയങ്ങള്‍ ?

അതിനൊക്കെ ഉള്ള ഉത്തരം ആണ് ഈ 3 സംഭാഷണങ്ങള്‍.

1.
ദീപക് : എന്‍റെ നീതു ഇന്നലെ ഒരു സംഭവം ഉണ്ടായി.

നീതു : എന്ത് പറ്റി?

ദീപക് : ഇന്നലെ അമ്മ രാത്രി എന്നോട്
അര കിലോ മൈദ വാങ്ങി കൊണ്ട്
വരാന്‍ പറഞ്ഞു...

നീതു : എന്നിട്ട്?

ദീപക് : ഞാന്‍ കടയില്‍ പോയി.
കടേല്‍ ചെന്നപ്പോ ആണ്
ആകെ പ്രശ്നമായത്.

നീതു : എന്ത് പറ്റി ദീപു?
എന്തായാലും നീ എന്നോട് പറ

ദീപക് : ഒന്നും പറയണ്ട എന്‍റെ നീതു
കടേല്‍ ചെന്നപ്പോ എനിക്ക്
ആകെ ടെന്‍ഷന്‍.
അമ്മ പറഞ്ഞത് മൈദ
വാങ്ങാനാണോ അതോ റവ വാങ്ങനാണോ എന്ന്?

നീതു : അയ്യോ?!എന്നിട്ട ­്?

ദീപക് : എനിക്കാ കട എത്തുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില് ­ല
അര കിലോ മൈദ,അര കിലോ മൈദ എന്ന് ഞാന്‍ മനസില്‍
പറഞ്ഞ് കൊണ്ടാ കടയിലേക്ക് നടന്നത്.
പക്ഷേ ആ തെണ്ടി കടക്കാരന്‍ ഞാന്‍ കടയില്‍ ചെന്നപ്പോ മൈദ ആണോ റവ ആണോ വേണ്ടത് എന്ന് ചോദിച്ചപ്പോ ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി പോയി നീതു.
ഈ മൈദേം റവേം ഓറഞ്ച് കളറായത് കൊണ്ട് കൂടി ആണ് ഞാന്‍ കണ്‍ഫ്യൂഷനായി പോയത്.

നീതു : എന്തൊരു മനുഷ്യനാ അങ്ങേര്?!

ദീപക് :എന്നിട്ട് ഞാന്‍ ആലോചിച്ചു അവിടെ നിന്ന് കുറേ നേരം........... ............... ­............... ­............... ­.
അപ്പോഴാ ഓര്‍ത്തത് അമ്മ ഇഡ്ഡലി ആണ്
നാളെ ഉണ്ടാക്കുക എന്ന് പറഞ്ഞിരുന്ന കാര്യം
ഇഡ്ഡലി ഉണ്ടാക്കുന്നത് റവ ഉപയോഗിച്ചാണല്ലോ ­?
അങ്ങനെ ഞാന്‍ ബുദ്ധി ഉപയോഗിച്ച്അര കിലോ റവ വാങ്ങി
കൊണ്ട് വീട്ടിലേക്ക് വന്നു 

നീതു : ഗ്രേറ്റ് യാര്‍ റിയലി ഗ്രേറ്റ്
ഐ ലവ് യു

ദീപക് : മീ റ്റു

2.

നീതു : ഇന്നലെ അതിനേക്കാളും വലിയഒരു ഭയങ്കര സംഭവമുണ്ടായി എന്‍റെ ദീപു..

ദീപക് : എന്താ?

നീതു : ഇന്നലെ അമ്മ കടല വെള്ളത്തിലിട്ടത ­്
ഇന്ന് കാലത്ത് മുളച്ചേക്കണൂ....

ദീപക് : എന്നിട്ട്?

നീതു : എന്ത് പറയാനാ എന്‍റെ ദീപു
ഇന്നലെ രാവിലെ വിരുന്നുകാര് വരുമെന്ന് പറഞ്ഞ ദിവസം ആയിരുന്നു
ഇളേപ്പന്‍ വരുമെന്നു ശാലിനി ആന്‍റിയുടെ അളിയന്‍ നേരത്തേ പറഞ്ഞിരുന്നു
(ശാലിനി ആന്‍റി ആരാ എന്ന് ഞാനോ ഇത് വായിക്കുന്നവരോഅ ­റിയണ്ട ആവശ്യമില്ല
ശാലിനി ആന്‍റിയെ അറിയുന്ന പോലെ ദീപക് കഥ കേട്ടിരുന്ന പോലെ നിങ്ങളും ഇരുന്നാ മതി)
എന്നിട്ടെന്താ ചെയ്യുക അമ്മ ആകെടെന്‍ഷനായി പോയി.
കാരണം ഒരു ബന്ധു വീട്ടിലേക്ക് വരുമ്പോ
മുളപ്പിച്ച കടല വെച്ചുള്ള കറി കൊടുക്കുക എന്നൊക്കെ പറയുന്നത്
അവരെ അവഹേളിക്കുന്നതി ­ന് തുല്യമല്ലേ ദീപു....

ദീപക് : അത് ശര്യാ....

നീതു : ഞാനും അമ്മെം അപ്പോ മനസിലിങ്ങനെ പ്രാര്‍ഥിച്ചു
ലോകത്തിലാര്‍ക്ക ­ും ഇങ്ങനെ ഒരവസ്ഥ ഉണ്ടാക്കാരുതേ എന്ന്..

ദീപക് : ഈശ്വരാ വല്ലാത്ത ഒരവസ്ഥ തന്ന്യാ എന്‍റെ നീതു അത്?

നീതു : എന്നിട്ട് ഞാനും അമ്മേം കൂടി എല്ലാ കടലേം എടുത്ത്
മുള വന്ന ഭാഗം കൈ വെച്ച് പറിച്ച്കളഞ്ഞു.....
എന്നിട്ട് വേഗം കറി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോ ആണ്
അടുത്ത പ്രശ്നം.വീട്ടില ­്‍ കടുക് ഇല്ല.....

ദീപക് : അയ്യോ?

നീതു : കടുക് ഇല്ലാതെ കടല കറി എന്ന് പറഞ്ഞാല്‍ അതും പ്രശ്നം
എന്നിട്ട് കുറച്ച് ഉലുവ എടുത്ത്ചീനച്ചട്ടിയില്‍ ­ വെളിച്ചെണ്ണ ഇട്ട് ചൂടാക്കി
കറുപ്പിച്ചെടുത് ­ത് കടുക് പോലെയാക്കി എടുത്തു....

 ദീപക് : :P

3.

ദീപക് : നമ്മള്‍ അമ്മ ദൈവമാണ് ദേവി ആണ് എന്നൊക്കെ പറയാറുണ്ട്
എനിക്കങ്ങനെ തോന്നുന്നില്ല എന്‍റെ അഭിപ്രായത്തില്‍ ­ അമ്മ താടക ആണ്

നീതു :ങേ? എന്ത് പറ്റി?

ദീപക് : ഒന്നും പറയണ്ട.ഇന്നലെ ഞാന്‍ facebook'ല്‍ ­ വന്നപ്പോ
ആകെ ഒരു മൂഡ് ഓഫ് പോലെ ഫീല്‍ ചെയ്തു എന്ന് നീ പറഞ്ഞില്ലേ
അതിന് കാരണം എന്‍റെ അമ്മ ആണ്.

നീതു :അമ്മ എന്ത് ചെയ്തു നിന്നെ.

ദീപക് : എന്‍റെ നീതു ഇന്നലെ രാവിലെ കുളി കഴിഞ്ഞ്
നീ ആയി ചാറ്റ് ചെയ്യാന്‍ വേണ്ടി വേഗം ഓടി വന്ന്
ഞാന്‍ സിസ്റ്റത്തിന്‍റ ­െ ഫ്രണ്ടില്‍ ഇരുന്നതാ
അപ്പോ അമ്മ ഓടി വന്ന് ഒരൊറ്റ അടി

നീതു :ങേ എന്തിനാ?

ദീപക് : നീ ആയി ചാറ്റ് ചെയ്യാന്‍ വേണ്ടി ഉള്ള ധൃതിയില്‍ ഞാന്‍
അണ്ടര്‍ വെയര്‍ അലക്കിയത് കുളിമുറിയുടേ ഉള്ളിലെ സ്റ്റാണ്ടില്‍ തന്നെ ഇട്ടു.
അത് അമ്മയ്ക്ക് ഇഷ്ടമായില്ല.ഇന് ­ന് മനു അങ്കിള്‍ വരുന്ന ദിവസം ആയിട്ട്
കുളിമുറി വൃത്തികേടാക്കി ഇട്ടൂന്ന് പറഞ്ഞാ എന്നെ അടിച്ചേ?

നീതു : എന്തൊരു സ്ത്രീയാ നിന്‍റെഅമ്മ

ദീപക് : എല്ലാം സഹിച്ചല്ലേ പറ്റു
ആ സംഭവത്തിന് ശേഷം ഞാന്‍ ഇന്ന് വരെ അണ്ടര്‍ വെയര്‍ ഉപയോഗിച്ചിട്ടില ­്ല നീതു

നീതു: ഐ ആം പ്രൌഡ് ഓഫ് യൂ

 
ദീപക് : താങ്ക്സ്

Sunday 28 April 2013

Animal Status Updates


If animals have Facebook, these are
most likely to be their Status
Updates :

# COCKROACH:
"Managed to skip from some one’s
foot step.. Man, I lead a dangerous
lifestyle!" 

# Cat:
"My 7th child is asking who is her
dad. What shall I tell her.??, 
I don’t
even remember" 8|

# Mosquito:
"I am HIV positive.. this is all due to
wrong sucking" :'(

# Pig:
"Oh gosh they throw the gossips that
I am spreading flu…WTF!! " >:/

# Goat :
"Friends, don’t go out, Eid is coming
soon" x_x

# Chicken:
"If tomorrow there's no status update
from my side, means I'm being served
at KFC" :P :D

Saturday 27 April 2013

" LADIES FIRST "

" LADIES FIRST " നു പിന്നിലെ കരളലിയിക്കുന്ന കഥ.

ഏതു കാര്യത്തിലും ലോകത്തെമ്പാടും പൊതുവായി നില നില്‍ക്കുന്ന ഒരു രീതിയാണ് "ലേഡീസ് ഫസ്റ്റ് " എന്നത്, 
ഈ രീതിനിലവില്‍ വന്നതിനു പിന്നില്‍ രസകരമായൊരു കഥയുണ്ടത്രേ...

കഥ ഇങ്ങനെ പോകുന്നു...

പണ്ട് പണ്ട് ഒരു കൊച്ചു പട്ടണത്തില്‍ ഒരു പെണ്‍കുട്ടിയും സുമുഖനും സല്‍സ്വഭാവിയുമാ ­യ ഒരു ഒരു ചെറുപ്പക്കാരനും ­ ഉണ്ടായിരുന്നു, എല്ലാ പ്രേമ കഥകളിലെയും പോലെ ഇരുവരും കണ്ടു മുട്ടുകയും അനുരാഗ നിബദ്ധരാവുകയും ചെയ്തു...
പക്ഷെ രണ്ടു ഗോത്രത്തില്‍ പെട്ടവരായത് കൊണ്ട് ഇരുവരുടെയും വീട്ടുകാരും സമൂഹവും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു...

അങ്ങിനെ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില് ­‍ മരണത്തിലെങ്കിലു ­ം ഒന്നാവാന്‍ തീരുമാനിച്ചു, ഇരുവരും ചേര്‍ന്ന് ആത്മഹത്യാ മുനമ്പില്‍ എത്തി...

തന്റെ എല്ലാമായ പ്രണയിനി മരണത്തിലേക്ക് ചാടുന്നത് കാണാനുള്ള കരുത്തില്ലാതിരു ­ന്ന ചെറുപ്പക്കാരന്‍ ­ അവളോട്‌ പറഞ്ഞു : "പ്രിയേ ഞാന്‍ ആദ്യം ചാടാം എന്നിട്ട് നീ ചാടിയാല്‍ മതി..."

മനമില്ലാ മനസ്സോടെ അവള്‍ അതിനു സമ്മതിച്ചു...

അവളെ അവസാനമായി ചുംബിച്ചു കൊണ്ട് അവന്‍ എടുത്തു ചാടി...

അവന്‍ ചാടിക്കഴിഞ്ഞപ്പ ­ോള്‍ പക്ഷെ പെണ്‍കുട്ടിയില് ­‍ സ്ത്രീസഹചമായ സ്വാര്‍ത്ഥ താല്പര്യം ഉടലെടുക്കുകയും അവള്‍ ചാടാതെ വീട്ടിലേക്കു തിരിച്ചു പോവുകയും ചെയ്തു...!

ചാടിയ യുവാവ് പക്ഷെ മരിച്ചില്ല, അഗാഥതയിലേക്ക് കൂപ്പു കുതുന്നതിനിടെ ഒരു മരക്കൊമ്പില്‍ തടഞ്ഞ അവനെ താഴ്വരയില്‍ തേനെടുക്കാന്‍ വന്ന ആദിവാസികള്‍ രക്ഷപ്പെടുത്തി...

മാരകമായി പരിക്കേറ്റ അവന്റെ ജീവന്‍ രക്ഷിക്കാനായി ആദിവാസി വൈദ്യന്‍ അവനെ ഓപ്പറേഷനു വിധേയനാക്കി...

അവന്‍ അവിടെ ഓപ്പറേഷന് വിധേയനാകുമ്പോള് ­‍ പെണ്‍കുട്ടി നാട്ടില്‍ തന്റെ പുതിയ കാമുകനുമൊത് ഐസ്ക്രീം പാര്‍ലറില്‍ ഐസ്ക്രീം നുണയുകയായിരുന്ന ­ു...

ക്ലൈമാക്സ് !!

ഓപ്പറേഷന്‍ തിയേറ്റര്‍ ...
ഐസ്ക്രീം പാര്‍ലര്‍ ...
ഓപ്പറേഷന്‍ തിയേറ്റര്‍ ...
ഐസ്ക്രീം പാര്‍ലര്‍ ...

അങ്ങനെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട ചെറുപ്പക്കാരന്‍ ­ നാട്ടില്‍ തിരിച്ചെത്തി...

അവിടെ തന്റെ പ്രണയിനിയെ പുതിയ കാമുകനോടോത്തു കണ്ടു ഹൃദയം തകര്‍ന്ന അവന്‍ അവള്‍ തന്നോട് ചെയ്ത കൊടും ചതിയുടെ കഥ നാട്ടിലെല്ലാം പാട്ടാക്കി...

അങ്ങിനെ ഈ കഥ നാടുവാഴിയുടെ കാതിലുമെത്തി.,

നാടുവാഴി അന്ന് തന്നെ പെരുമ്പറ കൊട്ടി ഒരു വിളംബരം പുറപ്പെടുവിച്ചു ­,

"ഇന്നുമുതല്‍ എല്ലാ കാര്യത്തിലും LADIES FIRST..!"

Thursday 25 April 2013

GAYLE- the Godzilla....


 ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് വിളയാട്ടത്തെ കുറിച്ച് FB'യില്‍  വന്ന കുറച്ചു രസകരമായ പോസ്റ്റുകള്‍......,....
>> If Sachin is god of cricket Gayleis Godzilla !!
>> If today's match were a computer game, Gayle certainly owns the cheat code..
>> People who took Farah Khan seriously must be exhausted afterRCB innings!
>> OMG stands for "Oh my Gayle"!
>> Dekho baarish ho rahi hain.. itsGayling!
>> From today onwards, mothers in Pune would say "Soja Beta, Warna Chris Gayle aa jayega "
 Gayle pays tribute to Late Shakuntala Devi with all those numbers.
>> Oxford just announced a new addition to the dictionary: GAYLED(n) - You are fucked beyond a point that you lose your self-confidence.
>>  Bangalore's IT companies willsoon file a case against Chris Gayle for bringing the productivity down becausecricinfo website open on everybody's system.

>> This Man Is Not A HUMAN!
>> omg !! i was alive on earth when gayle hit 150 on 53 balls
>> Hitting the Balls Six is not Main stream, But hitting out of the park is Too Main Stream....
>> MS Dhoni via twitter :
Life is all about taking the right decision,seeing Gayle bat today I think I took the right decision of being a wicket keeper

>> Suresh Raina via Twitter
A ball just flew past Chepauk! Did it come from Chinnaswamy???? ??
#GayleStorm
>> Birds are wearing helmet today

>> ഗാലറിയിലെ ഒരു കാർഡിൽ ഇങ്ങിനെ എഴുതികണ്ടു .
"ഗെയിൽ ബാറ്റ് ചെയ്യുമ്പോൾ കാണികൾ ഫീൽഡർമാരും, ഫീൽഡർമാർ കാണികളും ആകുന്നു"



Wednesday 17 April 2013

കൊന്നയ്ക്കൊരു ചരമ ഗീതം



വീട്ടിനു മുന്‍പില്‍ വിഷുവിന്റെ തലേന്നുവരെ നിറയെ പൂക്കളുള്ള രണ്ടു കൊന്നമരങ്ങളുണ്ട ായിരുന്നു,.....
അതിനു രണ്ടു വരി

"കൊന്നമരമേ..... കൊന്നമരമേ ...
നാട്ടാരെല്ലാം കൊന്നമരമേ...,"

Saturday 13 April 2013

വിഷു



നന്മയുടെ കണിയുമായി വിഷുപ്പുലരി....

കണ്ണടച്ചു വേണം ഉറക്കമുണരാന്‍. വാല്‍സല്യത്തിന്‍റെ കൈവിരലുകള്‍ കണ്ണുകളെ പതുക്കെ മൂടും. നമ്മെ നടത്തി പ്രകാശ പൂര്‍ണ്ണിമയുടെ മുന്‍പില്‍ കൊണ്ടുചെന്നാക്കും. വിരലുകള്‍ വകഞ്ഞു മാറ്റി കണ്‍ തുറക്കുമ്പോള്‍ ദീപ്തമായ പൊന്‍കണി. വെള്ളോട്ടുരുളിയില്‍ നിലവിളക്ക്, ഒരു പിടി കൊന്നപ്പൂവ്, കണിവെള്ളരി, നാളീകേരം, പൊന്നാഭരണം, നാണ്യം, ഫലങ്ങള്‍, പുതുവസ്ത്രം, ധാന്യം വാല്‍ക്കണ്ണാടി, പിന്നെ ശ്രീകൃഷ്ണ വിഗ്രഹം. ഇതാണ് പൊന്‍കണി-വിഷുക്കണി. ഒരു വര്‍ഷത്തെ ജ-ീവിതയാത്രയെ നിയന്ത്രിക്കുന്നത്, സഫലമാക്കുന്നത് ഈ കണിയാണെന്നാണ് മലയാളിയുടെ വിശ്വാസം. കാരണം വിഷു മലയാളിയുടെ പുതുവത്സരപ്പിറവിയാണ്. കൃഷി തുടങ്ങുന്നത് അന്നാണെന്നാണ് സങ്കല്‍പം.സമൃദ്ധിയുടെ കണിവയ്പ്പാണ് വിഷു. മേടത്തിലും തുലാത്തിലും വിഷു വരുമെങ്കിലും മേട വിഷുവിനാണ് പ്രാധാന്യം. രാപകലുകള്‍ക്ക് തുല്യ നീളം ഉള്ള ദിവസങ്ങളെയാണ് വിഷു എന്ന് പറയുക. കേരളത്തില്‍ വടക്കാണ് വിഷു കേമമായി ആഘോ ഷിക്കാറ്. തെക്കന്‍ കേരളത്തില്‍ പൊതുവേ വിഷുക്കണിക്കും വിഷുക്കൈനീട്ടത്തിനുമാണ് പ്രാധാന്യം.

കണിവയ്ക്കുന്നതെങ്ങനെ

വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.
തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

കണികാണേണ്ടതെങ്ങനെ

കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി. ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും. ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.
കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും. പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ മാറുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.....

നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി


നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി


ആറാം പ്രസവത്തിന്‌ ചാലക്കുടി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിയ അമ്മിണിയെ കണ്ട്‌ ഡോക്‌ടര്‍ ഞെട്ടി. അഞ്ചാം പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ ലഭിച്ച അമ്മിണിയുടെ പ്രസവം നിര്‍ത്തിയ ഡോക്‌ടര്‍ക്ക്‌ മുന്നില്‍ അമ്മിണിയുടെ നിറവ...യര്‍ ചോദ്യച്ചിഹ്നമായി. ആശങ്കകള്‍ പുറത്തുകാണിക്കാതെ ഡോക്‌ടര്‍ അമ്മിണിയുടെ പ്രസവം ഏറ്റെടുത്തു. വേദനകള്‍ക്കൊടുവില്‍ അമ്മിണി ഒരു കറുത്തമുത്തിന്‌ ജന്‍മമേകി. പിറന്നുവീണ അവന്‍ കരഞ്ഞില്ല. പകരം പൊട്ടിച്ചിരിച്ചു. ങ്യാഹാ...ഹ്‌...ഹാ.....

വറുതിയുടെ നൊമ്പരക്കാലമായിരുന്നു ഇന്നലെകളില്‍. പേരില്‍ തന്നെ 'മണി' ഉണ്ടായിരുന്നിട്ടും ഒരുമണിയരിയില്ലാത്ത ദാരിദ്ര്യത്തിലായിരുന്നു ആ നാളുകള്‍ കടന്നുപോയത്‌. കാലം മാറി, മണിയും. ഇന്ന് കലാഭവന്‍ മണി നിറഞ്ഞു ചിരിക്കുന്നു. മലയാളികളുടെ മനസ്‌ കവര്‍ന്ന അതേ ചിരി. പക്ഷേ ആ ചിരിക്കുപിന്നില്‍, മനസിന്റെ ഏതോ കോണില്‍ ഇന്നലെകള്‍ നീറുന്ന നൊമ്പരമായി അവിടെത്തന്നെ ഉണ്ടാകും, കാലമെത്ര കടന്നുപോയാലും... മണി നമ്മളോടൊപ്പമുണ്ട്‌.

1-1-1971

ദാരിദ്ര്യത്തിന്റെ ചൂളംവിളികള്‍ക്ക്‌ നടുവിലേക്ക്‌ ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവില്‍. ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല്‌ പെണ്‍മക്കള്‍ക്ക്‌ പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തി ല്‍ അമ്മ പ്രസവം നിര്‍ത്തി. എന്നാല്‍ ചാലക്കുടി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ സംഭവിച്ച കയ്യബദ്ധത്തില്‍ ഭാഗ്യം സിദ്ധിച്ചത്‌ എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ക്ക്‌ പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജന്‍ രാമകൃഷ്‌ണന്റെ ജന്‍മവും ദൈവം തീരുമാനിച്ചതായിരിക്കണം.

ജീവിതം തുടങ്ങുന്നു

അച്‌ഛന്‍ രാമന്‌ കൂലിപ്പണിയായിരുന്നു. ചാലക്കുടിക്കാരന്‍ കൃഷ്‌ണന്‍ മേനോന്റെ ഏക്കറുകണക്കിനു ഭൂമിയിലെ 13 രൂപ ദിവസ ശമ്പളക്കാരന്‍. ആ ശമ്പളത്തിലും ഞങ്ങളെ ഏഴുപേരെ അച്‌ഛന്‍ വളര്‍ത്തി. പെങ്ങന്‍മാരെ കെട്ടിച്ചുവിടേണ്ട ബാധ്യതയൊന്നും അച്‌ഛന്‍ ഞങ്ങള്‍ ആണ്‍മക്കള്‍ക്ക്‌ തന്നില്ല. 15 സെന്റിലെ ഓരോ സെന്റും 3500 രൂപയ്‌ക്ക് വിറ്റാരുന്നു കല്യാണങ്ങള്‍. ബാക്കിയായ അഞ്ചു സെന്റിലെ ചാണകം മെഴുകിയ ഓലപ്പുരയില്‍ ഞങ്ങള്‍ ജീവിച്ചു. മഴപെയ്യുമ്പോള്‍ ഓലയ്‌ക്കിടയിലൂടെ ചന്നംപിന്നം വീഴുന്ന മഴത്തുള്ളികളെ ശേഖരിക്കാന്‍ ചില സമയത്ത്‌ വീട്ടിലെ പാത്രങ്ങള്‍ തികയാറില്ലായിരുന്നു.

സന്ധ്യയായാല്‍ അപ്പുറത്തെ വീട്ടിലെ അന്തോണിചേട്ടന്റെ വീടിനുമുന്നിലെ സിമിന്റ്‌ പാകിയ ഇറയത്ത്‌ നിവര്‍ന്ന്‌ കിടക്കും. 'സ്വര്‍ഗസ്‌ഥനായ പിതാവേ' എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന തീരാനായി ഞാന്‍ കാത്തിരിക്കും. അന്തോണിചേട്ടന്റേയും കുടുംബത്തിന്റെയും പ്രാര്‍ഥന കഴിഞ്ഞാലുടന്‍ റേഡിയോ ഓണ്‍ ചെയ്യും. വയലും വീടും, ചേട്ടനും ചേട്ടത്തിയും... എന്റെ കലാസ്വാദനത്തിന്റെ ആദ്യ നാളുകള്‍.

അക്കാലത്ത്‌ റേഡിയോ ഉള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു അന്തോണിച്ചേട്ടന്റേത്‌. റേഡിയോ ഓണ്‍ ചെയ്യാനുള്ള കാത്തിരിപ്പ്‌, 'സ്വര്‍ഗസ്‌ഥനായ പിതാവേ' ഏത്‌ ക്രിസ്‌ത്യാനിയേക്കാളും നന്നായി പാടാന്‍ എന്നെ പഠിപ്പിച്ചു. ആ പാട്ടായിരിക്കും കലയുടെ ആദ്യ തുടക്കം.

എട്ടുമണിയാകുമ്പോള്‍ വീട്ടില്‍ വേവിക്കുന്ന പയറിന്റേയും മുളകിന്റേയും മണം ഇറയത്തേക്ക്‌ ഒഴുകിയെത്തും. പിന്നെ വീട്ടിലേക്ക്‌ ഒറ്റ ഓട്ടമാണ്‌; അടുപ്പ്‌ പുകയുന്ന സന്ധ്യക്ക്‌് വീട്ടിലെ 'ക്യൂവില്‍' പ്ലേറ്റുമായി ആറാം സ്‌ഥാനം പിടിക്കാന്‍. എഴുന്നേറ്റ്‌ പോരുമ്പോള്‍ അന്തോണിച്ചേട്ടന്റെ ഇറയത്ത്‌ എന്റെ രൂപം നിലത്ത്‌ വരച്ചമാതിരിയുണ്ടാകും, വിയര്‍പ്പ്‌ മൂലം. ഒരു സി.ബി.ഐ ഡയറിക്കുറുപ്പില്‍ ഡമ്മി താഴേക്കെറിഞ്ഞ്‌ ചോക്കുവരച്ചുണ്ടാക്കുന്ന രൂപം പോലെ.

ഉച്ചഭക്ഷണം, സ്‌കൂളില്‍ കഞ്ഞിയുണ്ടാക്കാന്‍ വരുന്ന രാധചേച്ചിയുടെ വകയായിരുന്നു. സര്‍ക്കാര്‍ അരിച്ചാക്കുമായി വരുന്ന വണ്ടി കഞ്ഞിപ്പുരയിലേക്ക്‌ വരാനുള്ള സാഹചര്യം സ്‌ഥലപരിമിതി കവര്‍ന്നെടുത്തു. സ്‌കൂള്‍ ഉമ്മറത്തേക്കു അരിച്ചാക്കുകള്‍ ചുമലില്‍ കയറ്റിയിറക്കിയതും കഞ്ഞിപ്പുരയിലെത്തിച്ചതും ഒരു കയറ്റിറക്കു തൊഴിലാളിയുടെ മെയ്‌വഴക്കത്തോടെയാണ്‌. അതിനു പ്രത്യുപകാരമെന്നോണം കഞ്ഞിക്കും പയറിനുമൊപ്പം 25 പൈസയുടെ അച്ചാറും രാധചേച്ചി സ്‌പെഷ്യലായി തരും.

പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും മറ്റെല്ലാത്തിലും ഞാന്‍ മുന്‍പന്തിയിലായിരുന്നു. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍, മിമിക്രി, പദ്യ പാരായണം തുടങ്ങി എല്ലാറ്റിലും ഞാ ന്‍ കൈവച്ചു. സ്‌പോര്‍ട്‌സിലും, കലോത്സവങ്ങളിലും ജില്ലയിലും, സംസ്‌ഥാനത്തും സമ്മാനങ്ങള്‍ വാരിക്കൂട്ടി ഞാന്‍ സ്‌കൂളിന്റെ അഭിമാനമായി.

കലോത്സവത്തിന്റെ പല വേദികളിലും പലതിനും ഒന്നാം സ്‌ഥാനത്തേക്ക്‌ ആദ്യം അനൗണ്‍സ്‌ ചെയ്യുന്ന പേര്‌ എന്റേതാവും. എന്നാല്‍ കയ്യൂക്കുള്ള രക്ഷിതാക്കളുടെ അന്നേയുള്ള കയ്യേറ്റം എെന്റ സ്‌ഥാനങ്ങള്‍ പലതും രണ്ടും മൂന്നുമാക്കി.

പത്താംതരം

എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പത്താം ക്ലാസിലെത്തി. ജീവിതത്തിലെ ആദ്യ പൊതു പരീക്ഷ. സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ 30 മാര്‍ക്കിന്റെ മോഡറേഷനും, എന്‍. സി. സിയും, സ്‌പോര്‍ട്‌സും, യുവജനോത്സവവും, എല്ലാം ചേര്‍ത്ത്‌ നല്‍കിയ ഗ്രേസ്‌ മാര്‍ക്കിനും ജയിക്കാന്‍ വേണ്ട 210 എന്ന കടമ്പയിലേക്ക്‌ എന്നെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നിരാശനായില്ല. അടുത്ത അവസരത്തിനായി കാത്തിരുന്നു. അതിനിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അലി, രാജന്‍ എന്നീ ഓട്ടോറിക്ഷ മുതലാളിമാരുെട ഡ്രൈവറായി. വര്‍ഷം ഒന്ന്‌ പിന്നിട്ടു. ജീവിതത്തിലെ രണ്ടാം പരീക്ഷ. എന്നാല്‍ 'വിപ്ലവം' സൃഷ്‌ടിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. വീണ്ടും എട്ടുനിലയില്‍ പൊട്ടി. മാര്‍ക്കിന്റെ വലിപ്പം പുറത്തുകാണിക്കാന്‍ പറ്റാത്ത അത്ര വലുതായിരുന്നു.

പത്താംക്ലാസെന്ന മോഹമുപേക്ഷിച്ച ഞാന്‍ വൈദ്യശാലകള്‍ക്കുവേണ്ടി കുറുന്തോട്ടി പറിക്കാന്‍ പോയി. എന്നിട്ടും വീട്ടില്‍ രണ്ടുനേരം തീപുകയില്ലെന്ന്‌ ഉറപ്പായപ്പോള്‍ തെങ്ങുകയറ്റത്തിനും, മണല്‍വാരലിനും, കിണറുകുത്തിനും പോയി. അതിനിടെ ഇടയ്‌ക്കിടെ പൊതുപ്രവര്‍ത്തകന്റെ വേഷമണിഞ്ഞ്‌ ചില സമരങ്ങളും സംഘടിപ്പിച്ചു. ചാലക്കുടിയുടെ സമഗ്ര വികസനമായിരുന്നു മീശ മുളയ്‌ക്കാത്ത കുട്ടിസഖാവായ എന്റെ മനസുനിറയെ.

വീണ്ടും പരീക്ഷാ കാലമെത്തി...മനസിലെവിടെയോ ഉപേക്ഷിച്ച ആഗ്രഹം വീണ്ടും മുളപൊട്ടി. ഒരു പത്താംക്ലാസുകാരനാകാന്‍ മനസ്‌ വല്ലാതെ കൊതിച്ചു. വാശിയില്‍ പരീക്ഷ എഴുതി. മൂന്നാം അവസരത്തിലെ പരീക്ഷാഫലം എന്നെ മാത്രമല്ല, നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചു. എനിക്ക്‌ 500ലേറെ മാര്‍ക്ക്‌. റിസള്‍ട്ടിനൊപ്പം ബ്രായ്‌ക്കറ്റില്‍ പരീക്ഷാനടത്തിപ്പുകാര്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു:'കോപ്പി അടിച്ചതിനാല്‍ റിസള്‍ട്ട്‌ തടഞ്ഞുവച്ചിരിക്കുന്നു!' അമ്മയാണേ സത്യം, ഞാന്‍ കോപ്പിയടിച്ചിട്ടില്ല. നേരത്തെ രണ്ട്‌ പ്രാവശ്യം പരീക്ഷയെഴുതിയ ഞാന്‍ പാഠങ്ങള്‍ എല്ലാം കാണാപാഠമാക്കിയിരുന്നു. എന്നിട്ടും എന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്‌ത പരീക്ഷാഭവന്റെ നടപടി എന്നെ പ്രകോപിപ്പിച്ചു. പത്താംക്ലാസുകാരനാകാന്‍ ഏറെ കൊതിച്ച ഞാന്‍ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷാബോര്‍ഡിന്‌ സമര്‍പ്പിച്ചു. 24 വര്‍ഷമായി എന്റെ എസ്‌.എസ്‌. എല്‍. സി ബുക്ക്‌ സൂക്ഷിക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരിന്‌ എന്റെ അഭിവാദ്യങ്ങള്‍!

കലയുടെ കളരിയിലേക്ക്‌

എസ്‌.എസ്‌. എല്‍. സി ബുക്ക്‌ കയ്യില്‍ കിട്ടിയില്ലെങ്കിലും പോലീസില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. സ്‌കൂളിലെ എന്‍. സി. സി. സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തി ല്‍ സി. ഐ. എസ്‌. എഫില്‍ അലക്കുകാരന്റെ പണി തരമായി. പഞ്ചാബിലേക്കായിരുന്നു ആദ്യ നിയമനം. അതിനാല്‍ ജോലിക്ക്‌ പ്രവേശിക്കാതെ പഴയ പണികളുമായി പിന്നെയും മുന്നോട്ടുപോയി.

ആയിടയ്‌ക്ക് അല്ലറ ചില്ലറ മിമിക്രി വേദികളായിരുന്നു അധിക വരുമാനം തന്നത്‌്.ഒരിക്കല്‍ ഒരു പരിപാടി ഒത്തുകിട്ടി. ചാലക്കുടി മപ്രാണം ലാല്‍ ഹോസ്‌പിറ്റലിനു സമീപം. വെള്ള ജുബ്ബ അണിഞ്ഞ്‌ സ്‌റ്റേജില്‍ പ്രവേശിച്ച എന്നെ വരവേറ്റത്‌ നിര്‍ത്താത്ത കൂവലായിരുന്നു. ജുബ്ബാ ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുന്നതാരാ എന്നുവരെ ചില വിരുതന്‍മാര്‍ വിളിച്ചുചോദിച്ചു. എന്നാല്‍ ഞാനവരോട്‌ ഒരു അഭ്യര്‍ഥന നടത്തി."രൂപം കണ്ട്‌ നിങ്ങള്‍ എന്നെ കൂവി തോല്‍പ്പിക്കരുത്‌. പരിപാടി ഇഷ്‌ടപ്പെട്ടാല്‍ മാത്രം കയ്യടിച്ചാല്‍ മതി''. അതേറ്റു.പരിപാടി തുടങ്ങി. പിന്നെ നിലയ്‌ക്കാത്ത കയ്യടി.

പരിപാടിക്കുശേഷം തൃശൂര്‍പീറ്റര്‍ എന്നെ കണ്ടു. 'കലാഭവനില്‍' ചേരാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചു. അക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു കലാഭവന്‍. ഞാന്‍ പീറ്ററിനെ തൊഴുതു.

ഒരാഴ്‌ച കടന്നുപോയി. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട്‌ അസ്‌തമിച്ചു. ഓട്ടോറിക്ഷ ഓടിക്കല്‍ സജീവമായി. ഒരു ദിവസം ചാലക്കുടി ജംഗ്‌ഷനില്‍ സവാരിക്കു കാത്തിരുന്ന എന്റെ സമീപത്തേക്ക്‌ ഒരു മഞ്ഞ കാര്‍ഡുമായി പോസ്‌റ്റുമാന്‍ എത്തി. കലാഭവനില്‍ ഇന്റര്‍വ്യൂവിന്‌ ക്ഷണം. ആയിരം പൂത്തിരികള്‍ മനസില്‍ ഒരുമിച്ച്‌ കത്തി. വേലായുധന്‍ ചേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വണ്ടി ഒതുക്കി, കാക്കി വേഷത്തില്‍ തന്നെ ചാലക്കുടി കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്റിലേക്ക്‌ ഒരോട്ടമായിരുന്നു.

എറണാകുളം കലാഭവനില്‍ എത്തി. ഇന്റര്‍വ്യൂ ചെയ്യാനിരിക്കുന്നവരുടെ നിര കണ്ട്‌ ഞെട്ടി. അന്‍സാര്‍ കലാഭവന്‍, കെ.എസ്‌. പ്രസാദ്‌, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്‌മാന്‍. സിംഹമടയിലേക്ക്‌ പ്രേവശിച്ച മാന്‍പേടയുടെ അവസ്‌ഥയില്‍ ഞാന്‍ നിന്നു. ചോദ്യശരങ്ങള്‍ ആരംഭിച്ചു. ശബ്‌ദാനുകരണത്തിന്റെ സമയമായി. കോളിംഗ്‌ ബെല്‍ ശബ്‌ദമാണ്‌ ഞാന്‍ അനുകരിച്ചത്‌. ആ ശബ്‌ദത്തിന്റെ പ്രതിധ്വനി കലാഭവന്റെ ഭിത്തികളില്‍ ആഞ്ഞടിച്ചു. ആബേലച്ചന്‍ ഓടിവന്നു.

'മിമിക്‌സ്പരേഡ്‌' സിനിമയില്‍ ഇന്നച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ തലയാട്ടി എന്നെ അരികിലേക്ക്‌ വിളിച്ചു. തോളില്‍ കൈവച്ചു. എനിക്ക്‌ കുറേസമയത്തേക്ക്‌ സ്‌ഥലകാലബോധം ഉണ്ടായില്ല. എന്തെന്നാല്‍ കലാഭവനിലേക്ക്‌ തിരഞ്ഞെടുത്ത വാര്‍ത്ത എന്റെ സ്വബോധത്തിന്‌ താങ്ങാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അങ്ങനെ ചാലക്കുടിക്കാരന്‍ മണി, കലാഭവന്‍ മണിയായി.

സിനിമയിലേക്ക്‌

ചാലക്കുടി പള്ളിയുടെ തിരുമുറ്റമായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെ സൊറ പറച്ചിലിന്റെ താവളം. ടോണി, പച്ചക്കറി ജോസ്‌, പട്ടുകുട ഷാജു, തോമസ്‌ അങ്ങനെ ഒരുപറ്റം ചെറുപ്പക്കാര്‍. പള്ളിക്കു സമീപമായിരുന്നു ചാലക്കുടി ചന്ത. അവിടെ കോഴി വാങ്ങാന്‍ സ്‌ഥിരമായി ലോഹിസാറും ഭാര്യ സിന്ധുവും വരാറുണ്ടായിരുന്നു. ആ സമയത്തെല്ലാം കൂട്ടുകാര്‍ പറയും, ലോഹിസാറിനെ കണ്ട്‌ സിനിമയിലേക്ക്‌ അവസരം ചോദിക്കാന്‍. എന്നാല്‍ അപകര്‍ഷതാബോധം എന്നെ അതിന്‌ അനുവദിച്ചില്ല.

ഇടയ്‌ക്കെപ്പോഴോ ഒരു തമിഴ്‌ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിന്റെ വേഷം ലഭിച്ചു. മുഖം കാണാന്‍പോലും പറ്റാത്ത ചെറിയ വേഷം. ക്യാപ്‌റ്റന്‍ പ്രഭാകരന്‍. അന്ന്‌ വിജയകാന്ത,്‌ ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഞാന്‍ കാണിക്കുന്ന നമ്പറുകള്‍ വീഡിയോയില്‍ പകര്‍ത്തി. മോശം പറയരുത്‌ എനിക്ക്‌ 150 രൂപ പ്രതിഫലം കിട്ടി. കൂടെ വയറുനിറച്ച്‌ ശാപ്പാടും.

അതിനുമുന്‍പ്‌ എനിയ്‌ക്ക് ലഭിച്ച വലിയ ഒരു പ്രതിഫലമുണ്ട്‌. 87ലെ സ്‌കൂള്‍ യുവജനോത്സവത്തില്‍ മന്ത്രി കെ. ചന്ദ്രശേഖരന്‍ സാറിന്റെ കയ്യില്‍ നിന്ന്‌ മേടിച്ച 500 രൂപയുടെ ക്യാഷ്‌ അവാര്‍ഡ്‌. അന്ന്‌ അച്‌ഛന്‍ മൂത്രത്തില്‍ പഴുപ്പായി ചാലക്കുടി ആശുപത്രിയില്‍. കൊല്ലത്തുനിന്നു ചാലക്കുടി വരെ നെഞ്ചോടടുക്കിപ്പിടിച്ചു കൊണ്ടുവന്ന ആ വലിയ തുകയില്‍ നിന്നു 50 രൂപ കൊടുത്ത്‌ ഞാന്‍ അച്‌ഛനു മരുന്ന്‌ വാങ്ങി. അച്‌ഛന്‍ സുഖമായി വീട്ടില്‍ തിരിച്ചെത്തി.

ബാക്കി കാശിന്‌ എന്റെ വലിയ രണ്ട്‌ മോഹങ്ങള്‍ ഞാന്‍ പൂവണിയിച്ചു. അച്‌ഛന്റെ കൂട്ടുകാരന്‍ ശങ്കരേട്ടന്റെ കയ്യില്‍ നിന്നും 75 രൂപയ്‌ക്ക് ദോശക്കല്ലിന്റെ വലിപ്പമുള്ള ഒരു വാച്ച്‌ സ്വന്തമാക്കി. ഒപ്പം കുറച്ച്‌ കാശിന്‌ ഒരു പഴയ സൈക്കിളും. അത്‌ വീട്ടില്‍ കൊണ്ടുവന്ന ഞാന്‍ ആ സൈക്കിളിനെ അഴിച്ചുപണിത്‌ പച്ച പെയിന്റടിച്ച്‌ ചാലക്കുടിയില്‍ മൊത്തം കറങ്ങി. ഒരുപക്ഷേ ഇന്ന്‌ ബെന്‍സ്‌ കാര്‍ ഒാടിച്ചാല്‍ പോലും അത്രയും സന്തോഷം കിട്ടില്ല.

ഇക്കാര്യങ്ങള്‍ ഇടയ്‌ക്ക് പറഞ്ഞത്‌ ഒരു അലമാരയെപ്പറ്റി പറയാനാണ്‌. ബാക്കിവന്ന കാശ്‌ സൂക്ഷിച്ചുവയ്‌ക്കാന്‍ ഒരു സ്‌ഥലം വേണമല്ലോ? ഞാന്‍ എന്റെ ബയോളജി ബുക്ക്‌ ലോക്കറാക്കി. അതിന്റെ താളുകള്‍ക്കിടയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട്‌ നോട്ടുകള്‍ അടുക്കി വച്ചു. അതിനുശേഷം ഒരു പായില്‍ പൊതിഞ്ഞ്‌ ആ ബുക്ക്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടു. എന്റെ സമ്പാദ്യം സൂക്ഷിച്ച 'ആദ്യ അലമാര' .

ഇനി കലാഭവനിലേക്ക്‌ തിരിച്ചുവരാം. ഒരിക്കല്‍ തിരുവനന്തപുരം ശ്രീപത്മം ഓഡിറ്റോറിയത്തില്‍ ഒരു പരിപാടിക്ക്‌ പോയി. പരിപാടി കണ്ട ഗാനമേള സിനിമയുടെ സംവിധായകന്‍ അമ്പിളിസാര്‍ എന്റെ അടുത്തേയ്‌ക്ക് വന്നു. "അടുത്ത സിനിമയില്‍ നിനക്ക്‌ ഒരു വേഷമുണ്ടാവും." കോരിത്തരിച്ചുപോയി ഞാന്‍. മലയാള സിനിമ സ്‌ക്രീനില്‍ ഞാനും എന്റെ മുഖം സ്വപ്‌നം കണ്ടു. വലുതായിത്തന്നെ. എന്നാല്‍ പ്രോജക്‌ട് നീണ്ടുപോയി, എന്റെ സ്വപ്‌നങ്ങള്‍ ചെറുതായി തുടങ്ങി.

സുരേഷ്‌ഗോപി നായകനായ അക്ഷരം എന്ന സിനിമയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി വേഷം കിട്ടി. പാലാരിവട്ടം ജംഗ്‌ഷനില്‍ സുരേഷേട്ടന്‍ എന്റെ ഓട്ടോയില്‍ കയറിയതും, സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും, കിക്കറൊടിഞ്ഞ്‌ എന്റെ കൈയിലിരുന്നതും ഒരുമിച്ചായിരുന്നു. പലരുടേയും പരിഹാസത്തിനു മുന്‍പില്‍ ഓട്ടോറിക്ഷ തള്ളിയെടുത്ത്‌ സ്‌റ്റാര്‍ട്ടാക്കി ആ വേഷം ഞാന്‍ അവിസ്‌മരണീയമാക്കി. സുരേഷേട്ടന്റെ മുഖത്ത്‌ ക്യാമറ ഫോക്കസ്‌ ചെയ്‌തപ്പോള്‍ എന്റെ കണ്ണില്‍ നിന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ ആരും കണ്ടില്ല. ആ കണ്ണീരിന്‌ പിന്നീട്‌ അര്‍ഥമുണ്ടായി. അമ്പിളി സാറിന്റെ സമുദായം എന്ന ചിത്രത്തില്‍ ഞാന്‍ വേഷമിട്ടു. മാമുക്കോയയുടെ വലംകയ്യായി.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും മിമിക്രി ജീവവായു തന്നെയായിരുന്നു. ചാലക്കുടി ഗവ.സ്‌കൂളിലെ പരിപാടിക്കിടയിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവന്ന ലോഹിയേട്ടന്‍ അദ്ദേഹത്തെ ചെന്നുകാണാന്‍ നിര്‍ദേശിച്ചു. സുന്ദര്‍ദാസിെന്റ സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയ എെന്റ അടുത്തെത്തി അദ്ദേഹം ഷര്‍ട്ടൂരിച്ച്‌ തെങ്ങുചെത്താനുള്ള കത്തി അരയില്‍ നിക്ഷേപിച്ച്‌ കള്ളുകുടവും തൂക്കി തിരിഞ്ഞുനടക്കാന്‍ ആവശ്യപ്പെട്ടു. ചന്തികുലുക്കി തനി ചെത്തുകാരുടെ സ്‌റ്റൈലില്‍ തെങ്ങിന്‍ച്ചുവട്ടിലെത്തിയ ഞാന്‍ നിര്‍ദേശത്തിനു മുന്‍പേ തെങ്ങിന്റെ മുകളിലെത്തി. അടുത്ത നിര്‍ദേശം താഴെ, മഞ്‌ജുവിനെ നോക്കി പാട്ടുപാടാനായിരുന്നു. ''തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി" എന്ന ഗാനം തൊള്ള തുറന്നു ഞാന്‍ പാടി. ആ ഒറ്റ പ്രകടനത്തില്‍ ഞാന്‍ സിനിമാക്കാരനായി. മുഴുനീള വേഷത്തിനു പുറമേ വില്ലന്‍, സഹനടന്‍, ഗായകന്‍....സല്ലാപം എന്റെ കരിയര്‍ഗ്രാഫ്‌ ഉയര്‍ത്തി.

തമിഴ്‌, തെലുങ്ക്‌, കന്നട.. നിങ്ങളെന്നെ ഒരുപാട്‌ വളര്‍ത്തി. വാഞ്ചിനാഥനില്‍ അഭിനയിക്കാന്‍ എത്തിയ എന്നെ ചാലക്കുടിക്കാരന്‍ മണി എന്നുവിളിച്ച്‌ വിജയ്‌കാന്ത്‌ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍നിന്നും പിന്നെയും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. പക്ഷേ അത്‌ നിങ്ങള്‍ സമ്മാനിച്ച സൗഭാഗ്യത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു.

കല്യാണവും ഷര്‍ട്ടിടലും

അത്യാവശ്യം വരുമാനമൊക്കെയായപ്പോള്‍ വീട്ടുകാരുടെ താല്‍പര്യപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ജീവിതത്തിലെ ആദ്യ പെണ്ണുകാണലിന്‌ കളമൊരുങ്ങി. പറയാന്‍ പറ്റാത്ത ഒരു സ്‌ഥലത്തേക്കായിരുന്നു ആദ്യ യാത്ര. പെണ്ണിന്റെ വീട്ടിലെത്തി. ഗംഭീര സ്വീകരണം.

ഔപചാരിക വര്‍ത്തമാനത്തിനുശേഷം പെണ്ണിനെ വിളിക്കാന്‍ കാരണവര്‍ കല്‍പ്പന പുറപ്പെടുവിച്ചു. നാണത്തോടെ ചായക്കപ്പുമായി മുന്നില്‍വന്ന അവര്‍ മുഖത്തേയ്‌ക്കുനോക്കി പുഞ്ചിരിച്ചു. 'കൊള്ളാം സുന്ദരി' മനസുപറഞ്ഞു. ചായക്കപ്പ്‌ സ്വീകരിച്ച എന്റെ മുഖത്തുനോക്കി പിന്നീടവള്‍ പറഞ്ഞു. "ങ്യാഹാ...ഹ്‌...ഹാ....."

എന്റെ ചിരി അനുകരിച്ച അവളുടെ ധൈര്യത്തിനുമുന്നില്‍ ഞെട്ടിത്തെറിച്ച എന്റെ ദേഹത്തേക്ക്‌ ചൂടുചായ ഒഴുകിയിറങ്ങി. പെണ്ണിനെ വേണ്ടന്നുവയ്‌ക്കാന്‍ വീട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു കാരണവും വേണ്ടിവന്നില്ല.

കല്യാണ ചര്‍ച്ചകള്‍ പിന്നെയും മുറുകി. രണ്ടാമത്തെ പെണ്ണുകാണല്‍. വീട്ടില്‍ ചെന്ന ഉടനെ പെണ്ണിനെ കണ്ടു. കൊള്ളാം അതും ഇഷ്‌ടപ്പെട്ടു. പെണ്ണുവീട്ടിലെ ഒരംഗം എല്ലാവരേയും പരിചയപ്പെടുത്തി. "ഞാന്‍ പെണ്ണിന്റെ ചേട്ടന്‍, ആ കതകിന്റെ മറവില്‍ നില്‍ക്കുന്നത്‌ പെണ്‍കുട്ടി." ഞാന്‍ വീണ്ടും ഞെട്ടി. അറിയാതെ ഞാന്‍ ചോദിച്ചു. അപ്പോള്‍ ആദ്യം കണ്ട കുട്ടിയോ?. "അതെന്റെ ഭാര്യ."ചേട്ടന്റെ മറുപടി. അങ്ങനെ രണ്ടാം കഥയ്‌ക്ക് ശുഭ പര്യവസാനം.

വീട്ടില്‍ പോയി പെണ്ണുകാണുന്ന പരിപാടി അതോടെ ഞാന്‍ ഉപേക്ഷിച്ചു. പിന്നെ ലോഹിസാറിന്റെ സുഹൃത്തായ മുകുന്ദേട്ടന്‍ ഒരു ആലോചന കൊണ്ടുവന്നു.എനിക്ക്‌ ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ. പെണ്ണറിയാതെ അമ്പലത്തില്‍ വച്ചായിരിക്കണം പെണ്ണുകാണല്‍. അപ്രകാരം വല്യച്‌ഛന്റെ കൂടെ ക്ഷേത്രത്തില്‍ വന്ന അവളെ ഞാന്‍ കണ്ടു. 'നിമ്മി.' പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അവളെന്റെ ജീവിത സഖിയായി. എന്റെ എല്ലാ ഐശ്വര്യത്തിനും കാരണക്കാരിയായി. ശ്രീലക്ഷ്‌മി എന്ന എന്റെ പൊന്നുമകളുടെ അമ്മയായി.

എന്റെ കല്യാണത്തിനു സംഭവിച്ച മഹാത്ഭുതമാ എന്റെ അച്‌ഛന്റെ ഷര്‍ട്ടിടീല്‍. ജനിച്ചിട്ടന്നുവരെ ഷര്‍ട്ടിടാത്ത അച്‌ഛന്‍ ജീവിതത്തില്‍ ആദ്യമായി ഷര്‍ട്ടണിഞ്ഞു. സന്തോഷത്താല്‍ അനുഗ്രഹം വാങ്ങുമ്പോള്‍ ഒരുതുള്ളി കണ്ണീര്‍ ഞാന്‍ ആ പാദങ്ങളില്‍ അര്‍പ്പിച്ചു.

വിയര്‍പ്പിന്റെ വിശുദ്ധി

ജോലി കഴിഞ്ഞ്‌ വിയര്‍ത്തു കുളിച്ച്‌ വീട്ടില്‍ വരുന്ന അച്‌ഛന്‍ കുളിക്കും മുന്‍പ്‌ വിയര്‍പ്പ്‌ ആറാനായി ഇരിക്കുമ്പോള്‍ പാട്ടുപാടും. വിയര്‍പ്പിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍. പിന്നീട്‌ ആ പാട്ടുകള്‍ ഞാന്‍ ഏറ്റെടുത്തു. നശീകരണം നേരിട്ടു കൊണ്ടിരുന്ന നാടന്‍പാട്ട്‌ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. നാടെങ്ങും നാടന്‍പാട്ട്‌ ട്രൂപ്പുകള്‍ സജീവമായി. അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

പറഞ്ഞുവന്നത്‌ വിയര്‍പ്പിനെപ്പറ്റിയാ, അതിന്റെ പരിശുദ്ധിയെപ്പറ്റി. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു എന്റെ കഴിഞ്ഞ ഓണനാളുകള്‍. അവിടെയുള്ള എല്ലാവര്‍ക്കും ഓണ സമ്മാനമായി മുണ്ടും, ഷര്‍ട്ടും നല്‍കിയെങ്കിലും സംഘാടകരുടെ ആരുടേയോ പിഴവുമൂലം ഒരാള്‍ക്ക്‌ മാത്രം ലഭിച്ചില്ല. അതയാള്‍ എന്നോട്‌ പറഞ്ഞപ്പോള്‍ എന്റെ ഓണക്കോടി ഊരി അയാള്‍ക്ക്‌ നല്‍കി. അയാളുടെ ഷര്‍ട്ട്‌ ഇട്ടു ഞാന്‍. വര്‍ഷങ്ങള്‍ക്ക്‌ ശേഷം യഥാര്‍ഥ വിയര്‍പ്പിന്റെ മണം ഞാന്‍ ശ്വസിക്കുകയായിരുന്നു. എന്റെ അച്‌ഛന്റെ കഷ്‌ടപ്പാടിന്റേയും, അധ്വാനത്തിന്റേയും മണം. തിരിച്ചുപോരുമ്പോള്‍ എന്റെ മനസ്‌ ഒരുപാട്‌ നിറഞ്ഞിരുന്നു. ഒരു നുള്ള്‌ ചോറ്‌ ഉള്ളില്‍ ചെല്ലാഞ്ഞിട്ടുപോലും.

ആഘോഷങ്ങള്‍

എല്ലാ ആഘോഷങ്ങളിലും ഞാന്‍ ചാലക്കുടിയില്‍ സജീവമാണ്‌. അത്‌ ഓണമായാലും, വിഷു ആയാലും, ക്രിസ്‌തുമസ്‌ ആയാലും . ഓണനാളില്‍ ഇപ്പോഴും ഓട്ടോയെടുത്ത്‌ ഞാന്‍ ജംഗ്‌ഷനില്‍ പോകാറുണ്ട്‌. സവാരിക്കായി കയറുന്നയാള്‍ ആദ്യം നമ്മുടെ മുഖമൊന്നും ശ്രദ്ധിക്കാറില്ല. ഇറങ്ങി കഴിഞ്ഞ്‌ പൈസ തരുമ്പോള്‍ എന്റെ മുഖം കണ്ട്‌ അവര്‍ ഞെട്ടും. അപ്പോള്‍ ഞാന്‍ ഒന്ന്‌ നീട്ടി ചിരിക്കും...

"ങ്യാഹാ...ഹ്‌...ഹാ.... :D

Sunday 31 March 2013

തട്ടത്തിന്‍ മറയത്ത് Remake

Mechലെ പയ്യന് EC യിലെ പെണ്ണിനോട് മുടിഞ്ഞ പ്രേമം...
സംഗതി നാട്ടിലെങ്ങും പാട്ടായി...

"ECയിലെ പെണ്ണിനെ അങ്ങനയിപ്പം പുറത്തുന്നോരുത് ­തന് വളയ്ക്കണ്ട..." 
EC സംഘടിച്ചു.

Slow motionല് Mechanical department ലേക്ക് പോയി അവിടെ ഒരു scene ഉണ്ടാക്കി... 
"EC പഴയ EC യല്ല... പണികിട്ട ­ുട്ടോ.."

Mechanical ലെ ഒരു പുലി മുഖത്തെ പെശികളൊന്നും അനക്കാതെ ഒരു ഭാവവുമില്ലാതെ പറഞ്ഞു.
"EC പഴയ ECല്ലെന്നറിയാം.. ­..പക്ഷെ Mech പഴയ Mech തന്നെയാ..."

പ്രശ്നം ഗുരുതരമായപ്പോള് ­‍ Electrical ലെ കുഞ്ഞാപ്പു ഇടപെട്ടു.

"പ്രധാന പ്രശനം........ഇ ­തൊന്നും അല്ല.... എടോ...ഓള്‍ക്ക് ഓനെ ഇഷ്ടാവണ്ടെ....? ­!!!!"

Civil കാര് കിട്ടിയ ചാന്സിന് Mech നൊപ്പം ജോയെന്റാക്കി..,

"പണ്ടത്തെ Mechനും Civilനും മാര്ക്ക് ചെയ്യാന് പറ്റാത്ത ഏത് പെണ്ണാടാ Btech ലുള്ളത്...?!!!"

അപ്പറഞ്ഞത് CSലെ പയ്യന് അത്ര പിടിച്ചില്ല.

"ബീറ് പിടിച്ചും കിഗ്സ് വലിച്ചും തയമ്പിച്ചകയ്യാ. ­...
ഇതോണ്ട് ഒന്ന് തന്നാലുണ്ടല്ലോ. ­...പുന്നാര മോനെ...സിവിലേട് ­ടാ...ഇങ്ങള് വെവരറിയും..."

ഡയലോഗ് പ്രോമോ അരങ്ങ് തകര്ത്തു...
അതിനി­ടയില് മ്മടെ നായികയെ തൊട്ടപ്പുറത്തുള ­്ള ഫാഷന്  ടെക്നോളജി കോളേജിലെ ഹിന്ദിക്കാരന് Six pack കാണിച്ച് വീയ്ത്തി...
പിന്നൊരു  french kissഉം അടിച്ച് കൂടെ കൊണ്ടുപോയി...
ഒറ്റ ­യടിക്ക് മല്ലു സുന്ദരി ബോളീവുഡില്...!!

അപ്പോയും മ്മടെ നായകന്മാരുടെ ഡയലോഗടി കയിഞ്ഞിട്ടില്ലാ യിരുന്നു...

"അവള്ക്ക് വേണ്ടി അടിച്ച ഡയലോഗും പിടിച്ച മസിലും വേസ്റ്റ്.."

ഒടുക്കം പെണ്ണ് പെണ്ണിന് ­റെ സ്വഭാവം കാണിച്ചെന്ന സത്യം മനസ്സിലാക്കിയ എല്ലാ ബാച്ച് ബോയ്സും ഒരുമിച്ചിരുന്ന് Btechന്റെ Theme Song പാടി...

"All Izz Well...."